Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Priyanka Chopra

മിസ് വേള്‍ഡ് മുതല്‍ മാതൃത്വം വരെ

പതിനെട്ടാം വയസില്‍ ലോകസുന്ദരിപ്പട്ടം ചൂടിയതു മുതല്‍ ഹോളിവുഡ് വരെയെത്തി നില്‍ക്കുന്ന തന്‍റെ അസാധാരണ വളര്‍ച്ചയെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചും മനസു തുറന്ന് നടി പ്രിയങ്ക ചോപ്ര. ഇൻസ്റ്റാഗ്രാമിലെ പുതിയ ട്രെൻഡിന്‍റെ ഭാഗമായി തന്‍റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ കോർത്തിണക്കിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം ഗൃഹാതുരത്വമുണർത്തുന്ന കുറിപ്പ് പങ്കുവെച്ചത്. ‘ഈ ട്രെൻഡ് എനിക്ക് ഇഷ്ടപ്പെട്ടു’ എന്നാണ് പോസ്റ്റിന് അടിക്കുറിപ്പായി താരം നല്‍കിയിരിക്കുന്നത്.

പതിനെട്ടാം വയസിൽ കിരീടം ചൂടിയപ്പോൾ എന്‍റെ ജീവിതം മാറി, മിസ് വേൾഡ്? ഞാനോ? എന്ന് അദ്ഭുതപ്പെട്ടുകൊണ്ടാണ് താരം തന്‍റെ കുറിപ്പ് ആരംഭിച്ചത്.

തന്‍റെ കുട്ടിക്കാല ചിത്രവും മിസ് വേൾഡ് വേദിയിലെ ചിത്രവും താരം ഇതിനോടൊപ്പം പങ്കുവെച്ചു. ഒരു സാധാരണ പെൺകുട്ടിയിൽ നിന്ന് അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന നടിയും സംരംഭകയുമായി മാറിയ തന്‍റെ മാറ്റത്തെ താരം നന്ദിയോടെയാണ് ഓർക്കുന്നത്.

തന്‍റെ കരിയറിനൊപ്പം തന്നെ മകൾ മാൾട്ടി മേരിയുടെ അമ്മയാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും പ്രിയങ്ക പങ്കുവെച്ചു. "ഏറ്റവും വലിയ ഹൃദയവും അവസാനിക്കാത്ത കൗതുകവുമുള്ള ആവേശഭരിതയായ ഒരു കുഞ്ഞു മനുഷ്യന്‍റെ അമ്മയാണു ഞാൻ.

എനിക്ക് മനോഹരമായ ഒരു കുടുംബമുണ്ട്, പ്രിയങ്ക കുറിച്ചു. ഭർത്താവ് നിക് ജോനാസിനും മകൾക്കുമൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അഭിനയത്തിനു പുറമെ ഒരു നിർമാതാവ് എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലുമുള്ള തന്‍റെ നേട്ടങ്ങളെക്കുറിച്ചും താരം സംസാരിച്ചു.

തന്‍റെ മെമ്മോയര്‍ ( ഒരാളുടെ സ്വന്തം ജീവിതാനുഭവങ്ങളെയും ഓര്‍മ്മകളെയും ആസ്പദമാക്കി എഴുതുന്ന പുസ്തകം)'അൺഫിനിഷ്ഡ്' പൂർത്തിയാക്കാൻ എടുത്ത പ്രയത്നത്തെക്കുറിച്ചും താരം ഓർത്തെടുത്തു. ഏതായാലും പ്രിയങ്കയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.

അതേസമയം ദ ബ്ലഫ് ആണ് പ്രിയങ്കയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘വാരാണസി’യിലൂടെ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് പ്രിയങ്ക. മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിച്ചിരിക്കുന്നത്.

Movies

മന്ദാകിനിയായി പ്രിയങ്ക ചോപ്ര; രാജമൗലി ചിത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ

മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ പ്രിയങ്ക ചോപ്രയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്.

മഞ്ഞ സാരിയിൽ കൈയിൽ തോക്കുംപിടിച്ചു നിൽക്കുന്ന പ്രിയങ്കയെ പോസ്റ്ററിൽ കാണാം. ‘‘നിങ്ങൾ കണ്ണുകൾ കൊണ്ട് കാണുന്നതിലും അപ്പുറമാണ് അവൾ, മന്ദാകിനിയെ പരിചയപ്പെടൂ,’’ എന്ന അടിക്കുറിപ്പോടെയാണ് ക്യാരക്ടർ പോസ്റ്റർ പ്രിയങ്ക ഷെയർ ചെയ്തിരിക്കുന്നത്.

നവംബർ 15-ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ചിത്രത്തിന്‍റെ ലോഞ്ച് ഇവന്‍റ് നടക്കും. ഗ്ലോബ് ട്രോട്ടർ ഇവന്‍റ് എന്ന് പേരിട്ടിരിക്കുന്ന ഈ ചടങ്ങ് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ടീസർ ലോഞ്ചായിരിക്കും എന്നാണ് റിപ്പോർട്ട്.

50,000-ത്തിലധികം ആളുകൾ ഈ ആഘോഷത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 130 അടി വലിപ്പമുള്ള ഭീമാകാരമായ സ്ക്രീനിലാണ് ടീസർ പ്രദർശിപ്പിക്കുക.

Latest News

Corehub Up